പുനരൈക്യ ശ്രമത്തിൽ പരാജിതനായ മോർ ഈവാനിയോസ്.

പുനരൈക്യ ശ്രമത്തിൽ പരാജിതനായ മോർ ഈവാനിയോസ്. 

പരാജിതനായെന്ന് പറയുന്നത്‌ ശരിയല്ല പരാജിതനാക്കുകയായിരുന്നു. വ്യക്തമായി പറഞ്ഞാൽ ചതിച്ചു. അതെ കണ്ടനാട് യുവാക്കീം മോർ ഈവാനിയോയ് മെത്രാപ്പോലീത്തായെ അതെ ചതിയ്ക്കുകയായിരുന്നു സ്വസഹോദര പുത്രൻ. 
എറണാകുളത്ത് പോകേണ്ടിയിരുന്ന മെത്രാപ്പോലീത്തായെ ചതിപ്രയോഗിച്ച് പരുമല സെമിനാരിയിൽ കൂട്ടിക്കൊണ്ട് പോയി. 

ആരായിരുന്നു ഈ മോർ ഈവാനിയോസ്???
Kandanad Yuvakim Mar Ivanios

1858 ൽ കണ്ടനാട് കാരാട്ടുവീട്ടിൽ കോരയുടെ പുത്രനായി ജനനം. കോനാട്ട് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ ശിക്ഷണത്തിലായിരുന്നു സുറിയാനിയും സഭാവിശ്വാസ പഠനവും. 1882 ഏപ്രിൽ 6നു കടുങ്ങമംഗലം പള്ളിയിൽ വച്ച് ശെമവൂൻ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിയ്ക്കുകയും കോട്ടയം പഴയ സെമിനാരി ചാപ്പലിൽ വച്ച് പുലിക്കോട്ടിൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് കശ്ശീശാ പട്ടവും സ്വീകരിയ്ക്കുകയുണ്ടായി. 1908 ൽ യെറുശലേമിൽ വച്ച് അബ്ദള്ളാ പാത്രിയർക്കീസ് റമ്പാൻ സ്ഥാനം നൽകി.

 അബ്ദള്ളാ പാത്രിയർക്കീസ് കേരളത്തിൽ വന്ന് മലങ്കരയിൽ ലൗകീകാധികാരം കൈയ്യടക്കാൻ ശ്രമിച്ചപ്പോൾ വട്ടേശേരി തിരുമേനിയ്ക്കൊപ്പം നിന്നവരിൽ എം എ അച്ചനെ (ബഥനിയുടെ ആബ്ബൊ) പോലെയുള്ളവരിൽ  ഒരാളായിരുന്നു കണ്ടനാട് യുവാക്കീം മോർ ഈവാനിയോസ് മെത്രാപ്പോലീത്ത. 

1913 മുതൽ 1925 വരെ കണ്ടനാട്, തുമ്പമൺ ഭദ്രാസനങ്ങളുടെ മേലധ്യക്ഷനായിരുന്ന പിതാവ് അബ്ദദ്മിശിഹാ പാത്രിയർക്കീസ് കാതോലിക്കാ സിംഹാസന സ്ഥാപനം ചെയ്ത ശേഷം വാഴിച്ച മൂന്ന് മെത്രാപ്പോലീത്താമാരിൽ ഒരാളായിരുന്നു. (ഗീവർഗീസ് മാർ ഗ്രിഗോറിയോസ്,  യുവാക്കീം മാർ ഈവാനിയോസ്, ഗീവർഗീസ് മാർ പീലക്സിനോസ്). 

ഗീവർഗീസ് റമ്പാനെ ബഥനിയുടെ മോർ ഈവാനിയോസ് എന്ന പേരിൽ മെത്രാനായി വാഴിയ്ക്കുന്ന കർമ്മത്തിൽ രോഗ കിടക്കയിലായിരുന്ന യുവാക്കീം മോർ ഈവാനിയോസ് തിരുമേനി എഴുന്നേറ്റ് മദ്ബഹായിൽ പ്രവേശിയ്ക്കുകയും അഭിഷിക്തന്റെ ശിരസ്സിൽ കൈവയ്ക്കുക, അംശവടി പിടിപ്പിയ്ക്കുക മുതലായ കർമ്മങ്ങളിൽ സംബന്ധിയ്ക്കുകയും സകല ജനത്തെയും മൂന്നുപ്രാവശ്യം സ്ലീബാ ഉയർത്തി അനുഗ്രഹിച്ചതും അത്ഭുതവഹമായ നിമിഷങ്ങൾ ആയിരുന്നു.  

തന്റെ സ്ഥാന നാമധേയം സ്വീകരിക്കുന്നതിൽ ഗീവർഗീസ് റമ്പാച്ചനെ (എം എ അച്ചൻ ) അദ്ദേഹം പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. 

എന്താണ് ചതി എന്നതറിയാൻ ഇത് വായിക്കുന്നതായത് കൊണ്ട് ആ വിഷയത്തിലേയ്ക്ക് കടക്കാം. യുവാക്കിം മോർ ഇവാനിയോസിന്റെ സ്വസഹോദര പുത്രൻ ചതിച്ചു എന്നാണല്ലോ പറഞ്ഞത്. പിന്നീട് കത്തോലിക്കാസഭയെ ആശ്ലേഷിച്ച ആളാണ് കണ്ടനാട് കാരോട്ടു സൈമൺ ഡി കോർ എപ്പിസ്കോപ്പ. സത്യസഭാ കാഹളം 1952 ൽ പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പിൽ സൈമൺ ഡി കോർ എപ്പിസ്കോപ്പ എഴുതിയതിലെ ചില കാര്യങ്ങൾ മാത്രം കുറിക്കുന്നു. "ചതിവ് ചെയ്ത കടും കൈ" എന്ന തലക്കെട്ടിലായിരുന്നു ആ ലേഖനം.

 1086 ലാണ് അബ്ദള്ളാ പാത്രിയർക്കീസിൽനിന്ന് ഞാൻ ശെമ്മാശ പട്ടം ഏറ്റത്.  അക്കാലത്ത് എന്റെ സ്ഥിരതാമസം പിത്യസഹോദരനായ കണ്ടനാട്ടു യുവാക്കിം മാർ ഈവാനിയോസ് തിരുമനസിലെ കൂടെ ആയിരുന്നു. ഒരു വ്യാഴവട്ടക്കാലത്തിലധികം എനിക്ക് തിരുമേനിയോട് അടുത്തു പരിചയമുണ്ട്. അദ്ദേഹം പരമാർത്ഥിയായ ഒരു പുണ്യപുരുഷൻ തന്നെയായിരുന്നു. കത്തോലിക്കാ തിരുസഭയുടെ വിശ്വാസസത്യങ്ങളുടെ വൈശിഷ്ട്യങ്ങളെപ്പറ്റി തിരുമനസുകൊണ്ട് പലപ്പോഴും കല്പിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്.

സുറിയാനിഭാഷയിൽ പണ്ഡിതനായിരുന്ന തിരുമേനി യാക്കോബായക്കാർ കൈകൂപ്പി സമ്മതിക്കുന്ന ഹൂദായകാനോനിൽ 'റീശ്പാത്രി യർക്കീസി' നെപ്പറ്റി പറയുന്ന ഭാഗമാണ് ഏറ്റം പ്രധാനമായി ഉന്നയിച്ചിരുന്ന വാദമുഖം. തിരുമനസിലെ സ്വന്ത കയ്യക്ഷരത്തിൽ ആ ഭാഗങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്ത് എഴുതി ഒപ്പും മുദ്രയും വച്ചിട്ടുള്ള ഒരു പുസ്തകം എന്റെ പക്കലുണ്ട്, റോമാപാത്രിയർക്കീസിന്റെ "റീശോ ഉറാബേ' (തലവനും നേതാവും) എന്ന സ്ഥാനം സമ്മതിച്ചുകൊടുക്കേണ്ട അത്യാവശ്യത്തെപ്പറ്റി തിരുമേനിക്ക് സുദ്യഢമായ അഭിപ്രായമുണ്ടായി രുന്നു.

രണ്ടാമതായി തിരുമനസുകൊണ്ട് ശക്തിയായി കല്പ്പിച്ചിരുന്ന കാര്യം യാക്കോബായ ആരാധനക്രമങ്ങളിൽ നിന്നും വി.പത്രോസിന്റെ പരമാധികാരം, റോമാസിംഹാസനം ആദിയായ വിഷയങ്ങൾ പ്രസ്പഷ്ടമായി തെളിയിക്കുവാൻ സാധിക്കും എന്നുള്ളത്. തിരുമനസിലെ ഈ അഭിപ്രായങ്ങൾ പ്രബലപ്പെട്ടതിന്റെ ഫലമായി കത്തോലിക്കാ പള്ളിവികാരിയായിരുന്ന ഈ അഭി 1098 ൽ അന്നു കണ്ടനാട്ട് കത്തോലിക്കാ പള്ളിവികാരിയായിരുന്ന തോട്ടുങ്കൽ അച്ചനുമായി പുനരൈക്യത്തിനുള്ള ആലോചനകളാരംഭിച്ചു. അന്ന് ഇന്ത്യയുടെ ഡെലിഗേറ്റു തിരുമനസിലെ സെക്രട്ടറിയായിരുന്ന കണ്ടനാട്ടു സ്വദേശിയും ഇന്ന് എറണാകുളം അതിരൂപതയിലെ ഒരു വൈദികനുമായിരിക്കുന്ന പൈനുങ്കൽ ഫാ. ജോസഫ്, പി.എച്ച്.ഡി., ഡി.ഡി.യെ വരുത്തി എറണാകുളം അതി രൂപതാ മെത്രാപ്പോലീത്താ നി.വ.ദി.മ. ശ്രീ. മാർ അഗസ്തീൻ കണ്ടത്തിൽ തിരുമനസിലെ ആലോചനയോടുകൂടി പൂനരക്യപഠനം സംബന്ധിച്ച് അത്യാവശ്യം വേണ്ട സകല കാര്യങ്ങളും തിരുമേനി ശരിപ്പെടുത്തുകയുണ്ടായി.

എറണാകുളം അരമനയിൽ ചെന്ന് സത്യപ്രതിജ്ഞ നടത്തുവാനുള്ള ദിവസവും കൂടെ നിശ്ചയിച്ചു  കഴിഞ്ഞു. ഈ സംഗതി മനസിലാക്കിക്കൊണ്ടിരുന്ന ഞാൻ തിരുമേനിയെ പ്രസ്തുത ഉദ്യമത്തിൽനിന്നും പിന്തിരിപ്പിക്കുന്നതിന് പഠിച്ച പണി പതിനെട്ടും നോക്കി.  ഞാൻ വളരെ ശക്തിയായി തിരുമേനിയുടെ അഭിപ്രായങ്ങ തിരുമേനിയെ മടുപ്പി എതിർത്തുകൊണ്ടിരുന്നു. ന്യായങ്ങൾകൊണ്ടു തിരുമേനിയെ മടുപ്പിക്കുവാൻ കാര്യമായി എനിക്ക് ഒന്നും ഇല്ലായിരുന്നുവെങ്കിലും ബാഹ്യമായ പല സംഗതികൾ പറഞ്ഞാണ് ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ, നേരെയുള്ള വഴിക്ക് സാധ്യമല്ലെന്നു കണ്ടതിനാൽ ഒരു ചതി തന്നെ പ്രയോഗിച്ച് തിരുമേനിയെ തടയണമെന്ന് തീരുമാനിക്കത്തക്ക വണ്ണം അന്ന് അതികഠിനമായ പ്രതിഷേധം എനിക്ക് അക്കാര്യത്തിൽ ഉണ്ടായിരുന്നു. കാരണം, കത്തോലിക്കാ സഭയോട് അത്ര മാത്രം വെറുപ്പും വിരോധവുമാണ് എനിക്ക് അന്നുണ്ടായിരുന്നത്.

അന്നു ശെമ്മാശനായിരുന്ന മൂക്കാഞ്ചേരിൽ ബഹു. പത്രോസ് റമ്പാ ച്ചനെ വരുത്തി എന്റെ ആശയഗതികൾ അദ്ദേഹത്തെ മനസിലാക്കി. എറണാകുളം അരമനയിൽ നിന്നും കാർ അയക്കാമെന്നും പിറ്റേദിവസം അതിരാവിലെ അവിടെ എത്തിക്കൊള്ളാമെന്നുമാണ് നിശ്ചയിച്ചുറപ്പിച്ചതെന്ന് ഞങ്ങൾ മനസിലാക്കി. കാറിൽ കരവഴി പോകുന്നത് ഉദ്ദേശ സാധ്യത്തിന് തടസമായിത്തീരുമെന്നും ആളുകൾ വളരെ ബഹളമുണ്ടാക്കുകയും തടുക്കുകയും ചെയ്യാൻ സംഗതിയായേക്കുമെന്നും ഒരു നല്ല വള്ളത്തിൽ കയറി എറണാകുളത്തിന് പോകുന്നുവെങ്കിൽ വളരെ ശാന്തമായി നിർദിഷ്ടസ്ഥാനത്തും സമയത്തും  എത്താൻ സാധിക്കുമെന്നും തിരുമേനിയെ വളരെ തന്മയത്വത്തോടെ പറഞ്ഞു ധരിപ്പിച്ചു. നിഷ്കളങ്കനായ തിരുമേനി അത് അപ്പാടെ വിശ്വസിക്കുകയും അതിന് സമ്മതിക്കുകയും ചെയ്തു.  ഉടൻതന്നെ നല്ല ഒരു വളളവും ഞങ്ങൾ ഏർപ്പാടു ചെയ്തു. അങ്ങനെ അത്താഴമേശ കഴിഞ്ഞ് സകല സാധന സാമഗ്രികളോടുംകൂടി ഞങ്ങൾ വള്ളത്തിൽ കയറി. പരുമല സെമിനാ മിയിലേക്ക് വള്ളം വിടുവാൻ വള്ളക്കാരനെ തിരുമേനി അറിയാതെ രഹസ്യമായി ചട്ടംകെട്ടുകയും ചെയ്തു. പതിവിലധികം സുഖമായി തിരുമേനി ആ യാത്രയിലുറങ്ങി. വെളുപ്പിന് മൂന്നുമണി ആയപ്പോ പതിവുപോലെ പ്രഭാത പ്രാർത്ഥനയ്ക്ക് തിരുമനസുകൊണ്ട് ഉണർന്ന് എന്നെ വിളിച്ചു. നടുപ്പന്നകം മാറ്റി മുഖം കഴുകിക്കൊണ്ടിരുന്നപ്പോൾ കരയിലേക്കു നോക്കിക്കൊണ്ട് 'ഇതു  വൈക്കം  അടുത്തുള്ള ചെമന്നാകിരി' എന്ന സ്ഥലമല്ലേ? എറണാകുളത്തിന് പോകുന്നതിന് ഇങ്ങനെ തെക്കോട്ടു പോകുന്നത് എന്തിനാണ്?' എന്നു ചോദിച്ചു.

ഉടനെ വളരെ ശക്തിയായും നിർബന്ധമായും എറണാകുളത്തിന് പോകുന്നതിന് തടസങ്ങൾ പറഞ്ഞിട്ട് പരുമല സെമിനാരിയിലേക്ക് പോകുകയാണെന്ന് തുറന്നു പറഞ്ഞു. തിരുമനസുകൊണ്ട് വാവിട്ടു കരഞ്ഞുകൊണ്ട് “നിങ്ങളുടെ എല്ലാം ഇഷ്ടം പോലെയാകട്ടെ” എന്നു കല്പിക്കുകയും ചെയ്തു. അന്നു തിരുമനസിലേക്ക് പ്രത്യേകം മനസുഖമില്ലായ്മയും രോഗപീഡകളും വർധിച്ചു. മൂന്നു കൊല്ലം തുടർന്നു പരുമലസെമിനാരിയിൽ തിരുമനസുകൊണ്ട് താമസിച്ചു. ആ കാലത്താണ് അന്നത്തെ എപ്പിസ്കോപ്പൽ സൂനഹദോസിന്റെ അധ്യക്ഷനായിരുന്നുകൊണ്ട് നിരണത്തുവച്ച് ഇപ്പോഴത്തെ തിരുവനന്തപുരം ആർച്ച് ബിഷപ് നി. വ. ദി. മ. ശ്രീ മാർ ഈവാനിയോസ് തിരുമനസിലേക്ക് മെത്രാൻ സ്ഥാനം കൊടുത്തത്. തന്റെ സ്ഥാനപ്പേരാകുന്ന "മാർ ഈവാനിയോസ്' എന്ന നാമധേയം അഭിവന്ദ്യ പിതാവിന് ഇടുന്നതിൽ തിരു മനസിലേക്ക് പ്രത്യേക നിർബന്ധവും താൽപര്യവുമുണ്ടായിരുന്നു.

സാധാരണയിൽ കവിഞ്ഞ സ്നേഹ ബഹുമാനവാത്സല്യം നമ്മുടെ വലിയ പിതാവിനോട് തിരുമനസിലേക്കുണ്ടായിരുന്നു. തിരുമനസിലേക്ക് ഓർശ്ലേം യാത്രയിൽ ലഭിച്ച പല തിരുശേഷിപ്പുകൾ നമ്മുടെ വലിയ പിതാവിനെ പരുമല സെമിനാരിയിൽ വരുത്തി കാലം ചെയ്യുന്നതിന് കുറച്ചു മാസങ്ങൾക്കുമുമ്പ് ഏൽപിക്കുകയുണ്ടായി. ശാശ്വതമായ ആത്മ സൗഭാഗ്യം സിദ്ധിച്ച് നിർവൃതി നേടുന്നതിന് തിരുസഭാപുനരെക്യം അത്യന്താപേക്ഷിതമായ ഒരു കാര്യമാണെന്ന് ആത്മാർത്ഥമായി വിശ സിച്ചിരുന്ന ഒരു പുണ്യദേഹമായിരുന്നു വന്ദ്യതിരുമനസുകൊണ്ട്. ഈ സുവിശ്വാസത്തിൽ തന്നെയാണ് തിരുമേനി കാലധർമം പ്രാപിച്ചത്.

അന്നു തിരുമേനിയെ ഞാൻ തടയാതെയിരുന്നുവെങ്കിൽ കത്തോ ലിക്കനായ ശേഷം ഇന്നു ഞാൻ കേൾക്കുന്ന അധിക്ഷേപങ്ങൾക്കും സഹിക്കേണ്ടിവരുന്ന പ്രയാസങ്ങൾക്കും ഇടവരികയില്ലായിരുന്നു.

ശുദ്ധാത്മാവായ തിരുമനസിനെ തടഞ്ഞതുമൂലമുള്ള 'കുരിശുകൾ ഇന്ന് ഞാൻ നല്ലവണ്ണം വഹിക്കുന്നു. അന്ന് തിരുമേനിയുടെ പുനരൈക്യം സാധിച്ചിരുന്നുവെങ്കിൽ ഇപ്പോൾ പുനരൈക്യപ്രസ്ഥാനം ഈ ദേശത്ത് രെ ശക്തിപ്പെടുമായിരുന്നു. തിരുമനസിലെ പിതൃസഹോദരനാണ് വംഗതനായ സൈമൺ മാർ ഡയിംനേഷ്യസ് മെത്രാപ്പോലീത്താ തിരു . അദ്ദേഹവും പുനരക്യത്തിന് വളരെ ആഗ്രഹിച്ച ഒരാളാണെന്ന് ദ്ദേഹത്തിന്റെ ഡയറിയുടെ പല ഭാഗത്തുനിന്നും തെളിയിക്കുന്നുണ്ട്. യാക്കാബായ സഭയിലെ പല മെത്രാന്മാരും പുനരൈക്യത്തിന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിട്ടുള്ളവരാണ്. ദൈവത്തിന്റെ പ്രത്യേക വരപ്രസാദമില്ലാതെ അതു പ്രായോഗികമാക്കുവാൻ പ്രയാസം.
_______________    __________________

കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാൻ സാധിയ്ക്കാത്ത വിഷമത്താലും രോഗാവസ്ഥയിലും പരുമലയിൽ ശിഷ്ടകാലം പ്രാർത്ഥനയിലും തപസ്സിലും ആയിരുന്ന ആ പുണ്യാത്മാവ് 1925 ജൂൺ 6ന് കർത്താവിങ്കൽ നിദ്രപ്രാപിച്ചു. 

 പുനരൈക്യപ്പെടുവാൻ ഏറെ ആഗ്രഹിച്ചിട്ടും സഫലീകൃതമാകപ്പെടാതെ പോയ ആ പുണ്യദേഹം  പരുമല സെമിനാരിയിൽ കബറടങ്ങിയിരിയ്ക്കുന്നു. 

 
കടപ്പാട് - ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് (ഫാ. ഇഞ്ചക്കലോടി)
പുനരൈക്യ രേഖകൾ (ഫാ. സിൽവസ്റ്റർ OIC)

❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
     ഖോലോ ദ് മലങ്കര - മലങ്കര ശബ്ദം 
❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക. https://youtube.com/channel/UCxASuCK5NtR7MF12ReqmshQ യൂടൂബ് ചാനൽ.  www.malankaraview.com
     ▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓

Comments