മലങ്കര സുറിയാനി റീത്തിൻറ നൈർമ്മല്യ സംരക്ഷണത്തിനായി പൗരസ്ത തിരുസംഘത്തിൽ നിന്നും നൽകുന്ന അനുശാസനങ്ങൾ

മലങ്കര സുറിയാനി റീത്തിൻറ നൈർമ്മല്യ സംരക്ഷണത്തിനായി പൗരസ്ത തിരുസംഘത്തിൽ നിന്നും നൽകുന്ന അനുശാസനങ്ങൾ 
(1930-ലെ പുനരൈക്യാനന്തരം മലങ്കര കത്തോലിക്കാ സഭയിലുണ്ടായ ലത്തീൻ സമ്പ്രദായവത്കരണ പ്രവണതകളെ നിയന്ത്രിച്ച്, സഭാ വ്യക്തിത്വം വീണ്ടെടുക്കുകയും തങ്ങളുടെ പ്രത്യേകമായ വിളിയിൽ മുന്നേറുകയും ചെയ്യുവാൻ 1957 ഫെബ്രുവരി 25-ാം തീയതി ഈ സഭയിലെ മെത്രാന്മാർക്കയച്ച ഒരു കത്തിലൂടെ റോമിലെ പൗരസ്ത്യ തിരുസംഘം ആവശ്യപ്പെട്ടു.)

പൗരസ്ത്യ റീത്തുകളെ യഥാസ്ഥിതിയിൽ സംരക്ഷിക്കുന്നതിന് പരിശുദ്ധ സിംഹാസനം അതീവ താല്പര്യം പ്രദർശിപ്പിക്കുന്നുണ്ടെ ന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്. അതുപോലെ തന്നെ പൗരസ്ത്യ ആരാധനക്രമങ്ങൾ പരിശോധിച്ച് അവിഹിതമായി കൂട്ടിച്ചേർത്തിട്ടുള്ള നവീകരണങ്ങളെ നിരോധിച്ച് മൂലരൂപത്തിനു അ യോജ്യമായി അവയെ മുദ്രണം ചെയ്യുന്നതിൽ പരിശുദ്ധ സിംഹാസനം വളരെ ശുഷ്കാന്തി കാണിച്ചിട്ടുണ്ട്. ചില വന്ദ്യവൈദിക മേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ മലങ്കര സുറിയാനി റീത്തിൽപ്പെട്ട വിശ്വാസികളുടെ ഗണ്യമായ ഒരു സംഘം കത്തോലിക്കാസ ഭയുമായി പുനരൈക്യപ്പെട്ട കാലം മുതൽ ഈ റീത്ത് അന്യൂനമായി പാലിക്കപ്പെടുന്നതിന് ആവശ്യമായ വിശദമായ അനുശാസനങ്ങൾ തിരു സിംഹാസനം ശുഷ്കാന്തിയോടുകൂടി നൽകിയിട്ടുണ്ട്; കത്തോ ലിക്കാ വിശ്വാസസത്യങ്ങളുടെ വെളിച്ചത്തിൽ ഏതാനും ചില തിരുത്തലുകൾ മാത്രമേ ഈ റീത്തിൽ വരുത്തിയിട്ടുള്ളൂ.

അപ്പസ്തോലിക സിംഹാസനവുമായി ഉണ്ടായ പുനരൈക്യത്തിനു ശേഷം കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ വിവിധ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഈ റീത്തിന് അന്യമായ ചില ആചാരമര്യാദകൾ കടന്നുകൂടിയിട്ടുണ്ട്. ആകയാൽ ഈ റീത്തിനെ പൂർവ്വിക പവിത്രതയിലേക്കു കൊണ്ടുവരുന്നതിനു വേണ്ട മാഗ്ഗനിർദ്ദേശങ്ങൾ നൽകുക ആവശ്യമായിത്തീർന്നിരിക്കുന്നു.
അഭിവന്ദ്യ മെത്രാന്മാരുടെയും പണ്ഡിതന്മാരായ ചില ആലോ ചനക്കാരുടെയും അഭിപ്രായങ്ങൾ അറിഞ്ഞതിനുശേഷം മുൻപു നൽകിയിട്ടുള്ള ആരാധനക്രമങ്ങളുടെ നിയമങ്ങളെ, മലങ്കര സഭയുടെ പുതുതായ ഇപ്പോഴത്തെ വ്യവസ്ഥിതികൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായി പരിപൂർണ്ണവും അധുനാതനവുമാക്കേണ്ടത് അവസരോചിതമെന്നു കരുതുന്നു.

പ്രസ്തുത വിഷയം സംബന്ധിച്ചുള്ള പൊതുനിയമങ്ങൾ വീണ്ടും താഴെ ചേർക്കുന്നു.

1. തങ്ങളുടെ റീത്ത് അഭംഗമായി പാലിക്കുന്നതിനും യഥാവിധി ആചരിക്കുന്നതിനും അഭിവന്ദ്യ മെത്രാന്മാർ എല്ലാ മാറ്റവും അവലംബിക്കണം. റീത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന്
അവർ അനുവദിക്കുകയോ അനുകൂലിക്കുകയോ ചെയ്യരുത്.

വൈദികരും സന്യാസികളും തങ്ങളുടെ റീത്തിലെ പ്രശംസ നീയങ്ങളും സുസ്ഥാപിതങ്ങളുമായ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് അവജ്ഞ ഉളവാകത്തക്കവണ്ണം മറ്റു റീത്തിൽപ്പെട്ട വൈദികരോടോ വിശ്വാസികളോടോ സംസാരിക്കുവാൻ തുനിയരുത്.

2. പുതിയ ദിവ്യാരാധനക്രമങ്ങൾ ഉണ്ടാക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിനുമാത്രമേ അധികാരമുള്ളൂ. ആരാധനക്രമങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള അവകാശം പ്രഥമത പരിശുദ്ധ സിംഹാസനത്തിനത്രേ.

3. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത പ്രാത്ഥനകളും ഭക്തകൃത്യങ്ങളും, രൂപതാധ്യക്ഷന്റെ രേഖാമൂല മായ അനുവാദം കൂടാതെ പള്ളികളിലും പ്രാത്ഥനാലയങ്ങളിലും നടത്തികൂടാത്തതാകുന്നു.

ഇപ്രകാരമുള്ള പ്രാർത്ഥനകളും ഭക്തകൃത്യങ്ങളും സ്വന്തത്തിന്റെ പ്രകൃതിക്കു അനുയോജ്യമല്ലാത്തവയും ആരാധനാരീതിക്ക് അന്യവുമാകയാൽ രൂപതാദ്ധ്യക്ഷൻ അവയ്ക്ക് അനുവാദം കൊടുത്തു കൂടാത്തതാകുന്നു.

ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടായാൽ രൂപതാധ്യക്ഷൻ പരിശുദ്ധ സിംഹാസനത്തോട് ചോദിക്കേണ്ടതാണു്.
4. അവരവരുടെ റീത്തിനും അനുയോജ്യമായിരിക്കേണ്ട പ്രാർത്ഥനകളും കർമ്മങ്ങളും ഉൾപ്പെട്ട പുതിയ ഭക്തകൃത്യങ്ങളുടെ ഗണത്തി ലുള്ള ഒന്നാണ് പരിശുദ്ധകുബ്ബാന എഴുന്നള്ളിച്ചുവയ്ക്കുകയും വാഴ് വ് കൊടുക്കുകയും ചെയ്യുന്നത്. ഇതും മേൽപ്പറഞ്ഞരീതിയിൽ നടത്ത പ്പെടുന്നതിലേക്കു താഴെപ്പറയുന്ന നിയമങ്ങൾ പാലിക്കപ്പെടണം.

a) പരിശുദ്ധ കുബ്ബാന ത്രോണോസിൽ വയ്ക്കണം. ചെറിയ സിംഹാസനത്തിന്മേൽ വയ്ക്കുവാൻ പാടില്ല.

b) വാഴ് വ്
കൊടുക്കുന്ന അവസരത്തിൽപ്പോലും സമുചിതമായ ഒരു ശോശപ്പകൊണ്ട് പരിശുദ്ധ കുർബ്ബാന മൂടിയിരിക്കണം.

c) കാർമ്മികനും ശുശ്രൂഷക്കാരും സാഷ്ടാംഗ വണക്കം ചെയ്തതിനു (കുമ്പിട്ടതിനു) ശേഷം പ്രാത്ഥനകളുടെയും ഗീതങ്ങളുടെയും ധൂപാർപ്പണത്തിന്റെയും സമയങ്ങളിൽ എഴുന്നേറ്റു നിൽ ക്കണം.

d) പ്രാർത്ഥനകളും ഗീതങ്ങളും സ്വന്ത ആരാധനക്രമത്തിൽ നിന്നുതന്നെ എടുത്തവയായിരിക്കണം,

e) കാർമ്മികനും ശുശ്രൂഷക്കാരും വിശുദ്ധകുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന അംശവസ്ത്രങ്ങൾ തന്നെ ധരിക്കണം. വേദക്കുസ്ത ഉപയോഗിച്ചുകൂടാ.

8. കല്പിക്കപ്പെട്ടിട്ടുള്ള ഉപവാസങ്ങൾ ആചരിക്കുന്നതിനും അൽpമായരുടെ കാനോന നമസ്ക്കാരം , (യാമ പ്രാത്ഥനകൾ) എന്ന പേരിൽ അറിയപ്പെടുന്ന പ്രാർത്ഥനകൾ ചൊല്ലുന്നതിനും എല്ലാവിധ പ്രോത്സാഹനങ്ങളും നൽകേണ്ടതാണ്. ശനിയാഴ്ച വൈകിട്ടുള്ള സന്ധ്യാ പ്രാർത്ഥനയും, ഞായറാഴ്ച രാവിലെയുള്ള പ്രഭാതപ്രാർത്ഥനയും 'ഏഴരയുടെ പ്രാർത്ഥനയും ' ' ഗൗരവാവഹമായ കാര ണങ്ങൾ ഇല്ലാതെ മുടക്കുവാൻ പാടില്ല. 

6. ത്രോണോസ് മദ്ബഹായുടെ മദ്ധ്യത്തിൽ തന്നെ ആയിരിക്ക ണം. ഇത് സമുചിതമായി അലങ്കരിക്കപ്പെട്ടിരിക്കണം. അതിനു സമീപം രണ്ടു ചെറിയ ത്രോണോസുകൾകൂടി സ്ഥാപിക്കാവുന്നതാണ്. ഇവ മദ്ബഹായിക്കും പുറത്തു സ്ഥാപിക്കുന്ന പതിവുണ്ടെ. lkങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. എന്നാൽ എപ്പോഴും അവ
പ്രധാന ത്രോണോസിന്റെ ദർശനം പോലെയും അതിനു സമീപത്തും ആയിരിക്കണം.

മദ്ബഹായുടെ വാതിൽ മുഴുവൻ മൂടത്തക്കവണ്ണം  ഹൈക്കലായിൽനിന്ന് വേർതിരിക്കണം. സാധാരണയായി മറയുടെ പിൻപിൽ വായനക്കാരെ ഉദ്ദേശിച്ച് മദ്ബഹായുടെ ഒരു തുടർച്ച എന്ന വിധം കുറച്ചു സ്ഥലം ഉണ്ടായിരിക്കണം. ഈ സ്ഥലത്തുനിന്നു ഹൈക്കലായിലേക്ക് നടകൾ ഉണ്ടായിരിക്കണം. മദ്ബഹായുടെ മുമ്പിൽ കേസ്ത്രൂമായിൽ  ഒരു മേശമേൽ ഒരു കുരിശും ആരാധനക്രമങ്ങളടങ്ങിയ പുസ്തകങ്ങളും പ്രത്യേകിച്ച് സുവിശേഷങ്ങളും വച്ചിരിക്കണം . വിശ്വാസികൾക്ക് പള്ളിയിൽ ഇരിപ്പിടങ്ങളാ അഥവാ ബഞ്ചുകളോ ഉണ്ടായിരിക്കരുത്. പട്ടക്കാരൻ പാപമോചനം നൽകുമ്പോൾ കുമ്പസാരിക്കുന്ന ആളിന്റെ തലയിൽ കൈവയ്ക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി കുമ്പസാരക്കൂടുകൾക്ക് മാറ്റപ്പെടാവുന്ന അഴികൾ ഉണ്ടായിരിക്കണം. അവയ്ക്കും കതകുകളോ മറകളോ ഉണ്ടായിരിക്കരുത്.

7. വണക്കത്തിനായി യാതൊരു തരത്തിലുമുള്ള പ്രതിമകൾ പള്ളിക്കകത്തു വച്ചുകൂടാ. ഇപ്പോൾ അവ എവിടെയെങ്കിലും ഉപ യോഗിക്കുന്നുണ്ടെങ്കിൽ വിവേകപൂർവ്വം അവ മാറ്റി പകരം ചിത്രങ്ങൾ വയ്ക്കണം. ഇവതന്നെയും മിതമായി ഉപയോഗിക്കപ്പെടേണ്ടതും, ത്രോണോസിൻ വയ്ക്കാതെ ഭിത്തിയിലോ തൂണുകളിലോ തൂക്കിയിടേണ്ടതുമാണ്.

8. അതേവിധം പാരമ്പര്യമായി ഉപയോഗിക്കുന്ന അംശവസ്ത്ര ങ്ങളും ശ്രദ്ധാപൂർവ്വം പരിരക്ഷിക്കപ്പെടേണ്ടതാണ്. ആൽബിനടിയിൽ (വെള്ളക്കുപ്പായം) ആമീസും (ശിരോവസ്ത്രം) ഉപയോഗിച്ചു കൂടാ. മെത്രാന്മാർ മസ്നപസായുടെ മുകളിൽ ശീലമുടി ഉപയോഗിക്കണം. ഊറാറാ പാരമ്പര്യ രീതിയിലുള്ളതായിരിക്കണം. അതിന്റെ അഗ്രം വീതി കൂടിയതായിരിക്കരുത്. ലത്തീൻ റീത്തനനുസരിച്ചുള്ള സൂർപ്ലീസ് യാതൊരു കർമ്മങ്ങളിലും പരിശുദ്ധ കുബ്ബാനയിലും മറ്റു കമ്മാനുഷ്ഠാനങ്ങളിലും ഉപയോഗിച്ചുകൂടാ. ശുശ്രൂഷകർ പാദം വരെ നീണ്ടുകിടക്കുന്നതും ശരീരം മുഴുവൻ മറയ്ക്കുന്നതുമായ ആൽബ് (വെള്ളക്കുപ്പായം) ധരിച്ചിരിക്കണം. ഏതെങ്കി ലും നിറത്തിലുള്ള ഇടക്കെട്ടും ഉണ്ടായിരിക്കണം.
9. വിശുദ്ധ കുർബാനയിൽ കൂദാശാ വചനങ്ങൾ ഉച്ചത്തിൽ ചൊല്ലേണ്ടതാണ്.

10. വിശ്വാസപ്രമാണം ഇപ്പോൾ ചൊല്ലുന്നതു പോലെ വിശ്വാ സികളും വൈദികരും ചൊല്ലണം.

11. വിശ്വാസികൾക്ക് വി. കുർബാന തിരുരക്തത്തിൽ മുക്കി രണ്ടിനത്തിലും കൊടുക്കണം. മറെറാരു പട്ടക്കാരനോ ശെമ്മാശനോ സന്നിഹിതനാണെങ്കിൽ കാർമ്മികൻ തന്റെ കൈയിലിരിക്കു ന്ന പീലാസായിൽ നിന്നും തിരുവോസ്തിക്കഷണം എടുത്തു അതിന്റെ അഗ്രം ശമ്മാശനോ മറ്റു പട്ടക്കാരനോ എടുത്തിരിക്കുന്ന കാസായിൽ മുക്കി, ആവശ്യമെങ്കിൽ കാസായുടെ കപ്പിന്റെ അകത്തു വശത്തു അല്പമൊന്നു അമർത്തിയതിന്റെ ശേഷം വി. കുർബാന സ്വീകരിക്കുന്ന ആളിനു കൊടുക്കണം. കാർമ്മികൻ മാത്രമേ ഉള്ളൂവെങ്കിൽ പീലാസായിൽ ഇരിക്കുന്ന തിരുവോസ്തികളിലും കണ്ടി പ്പിന്റെ ശുശ്രൂഷ സമയത്തു തിരുരക്തം പുരട്ടേണ്ടതാണ്. കുർബാന തക്‌സായിൽ കാണിച്ചിരിക്കുന്ന സമയത്തു വിശ്വാസികൾക്ക് വി. കുർബാന കൊടുക്കുവാൻ ശ്രദ്ധിക്കണം. മറെറാരു പട്ടക്കാരനോ ശെമ്മാശാ കാർമ്മികനെ സഹായിക്കാനുണ്ടെങ്കിൽ ഈ നിയമം കർശനമായി പാലിക്കപ്പെടണം .

12. കുർബാന അപ്പം ഉപ്പും എണ്ണയും ചേർത്ത് പുളിച്ചതായിരിക്കണം. (അച്ചിൽ പുരട്ടുന്ന എണ്ണയെയാണ് ഉദ്ദേശിക്കുന്നത്). അതു സാമാന്യം ഘനവും പാരമ്പര്യവും അനുസരിച്ച് പന്ത്രണ്ട് കുരിശ്ശടയാളങ്ങൾ ഉള്ളതും ആയിരിക്കണം. കുബ്ബാന വീഞ്ഞും വളരെ സൂക്ഷ്മതയോടെ ഉണ്ടാക്കപ്പെടണം.

13. പീലാസാ മൂന്നു കാലുകൾ ഉള്ളതായിരിക്കാം. എന്നാൽ അത് കുർബാന അപ്പവും ചെറിയ കഷണങ്ങളും (particles) വയ്ക്കത്തക്കവണ്ണം മദ്ധ്യഭാഗം കുഴിഞ്ഞതായിരിക്കണം.

14. അനാഘോഷമായ വി. കുർബാനകളിലും നിശ്ചിതമായ എല്ലാ ക്രമങ്ങളും പാലിക്കപ്പെടണം. ധൂപാർപ്പണവും നടത്തപ്പെടേണ്ടതാണ്. കാർമ്മികൻ രഹസ്യ പ്രാർഥനകൾ വായിക്കുകയും ശബ്ദമുയർത്തി ചൊല്ലേണ്ടവ ഏതാണ്ടു ഗാനരൂപത്തിൽ പാടുകയും വേണം. ശുശ്രൂഷക്കാരൻ ചെയ്യേണ്ട ഭാഗങ്ങൾ ആവശ്യമെന്നു തോന്നുന്നപക്ഷം രൂപതാദ്ധ്യക്ഷനു കുറയ്ക്കാവുന്നതാണ്. പാട്ടുകൾക്കും ആരാധനാ ഗീതങ്ങൾക്കും പകരം ഗദ്യരൂപത്തിൽ വായിക്കപ്പെടരുത്

15. വൈദികർ താമസ്സമുള്ളതും, രോഗികൾക്കു എഴുന്നെള്ളിച്ചു കൊടുക്കുന്നതിനോ, ജനങ്ങളുടെ ഭക്തിക്കു വേണ്ടിയോ വി. കുർബാന എഴുന്നെള്ളിച്ചു വച്ചിട്ടുള്ളതുമായ പള്ളിയിൽ വി. കുർബാനയോട് അത്യധികമായ ഭക്തി പ്രദർശിപ്പിക്കുന്നതിനും കൂടെകൂടെ അതായത് ആഴ്ചയിലൊരിക്കലെങ്കിലും വി. കുർബ്ബാന മാറ്റിവയ്ക്കുന്ന തിനും പ്രത്യേകം ശ്രദ്ധിക്കണം.

16. എല്ലാ ഇടവകകളിലും മാമോദീസാതൊട്ടി ഉണ്ടായിരിക്കണം. പൗരസ്ത്യ റീത്തുകളിൽ ഓരോ പ്രാവശ്യവും വെള്ളം വാഴ്ത്തി ഉപയോഗിക്കുന്നു. നിയമാനുസൃതമായ പാരമ്പര്യമുള്ളിടത്ത് മാമോദീസായെ തുടർന്നു തന്നെ മൂറനഭിഷേകവും നടത്തപ്പെടേണ്ടതാണ്. മാമോദീസായും വി. മൂറോനും സ്വീകരിച്ച ശിശുക്കൾ ഉടൻ തന്നെ വി. കുർബാന കൊടുക്കുന്ന പതിവും നിലവിലുള്ള പക്ഷം അത് നിരോധിക്കേണ്ടതില്ല. ആൺകുട്ടികൾക്കു ജനിച്ച് 40 ദിവസവും പെൺകുട്ടികൾക്കു 80 ദിവസവും കഴിഞ്ഞു മാമാദീസ നൽകപ്പെടുന്ന പഴയ ആചാരത്തിനെതിരായി ജനനം. കഴിഞ്ഞു കഴിയുന്നതും വേഗം കുട്ടികൾക്കും മാമോദീസാ നൽകപ്പെടണമെന്നും അഭിലഷിക്കുന്നു.

17. ഒരു മുട്ടുമടക്കിയുള്ള ആചാരം നമ്മുടെ റീത്തിൽ നടപ്പാക്കേണ്ടതല്ല എന്നതും, നമ്മുടെ കർത്താവിന്റെ ഉയിർപ്പിന്റെ അനുസ്മരണയ് ക്കായി ഞായറാഴ്ചകളിലും ക്യംതാക്കാലങ്ങളിലും പൂർവ്വികാചാരമനുസ്സരിച്ച് നിന്നുകൊണ്ട് ആരാധനയിൽ സംബന്ധിക്കേണ്ടതാണ് എന്നതും ജനങ്ങളെ പഠിപ്പിക്കണം.

18. വിവിധ തരത്തിലുള്ള പ്രശ്നങ്ങളെപ്പറ്റി പര്യാലോചിച്ച ശേഷം പൗരസ്ത്യ കാനോൻ നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നതു വരെ, തല്ക്കാലത്തേക്ക്, ഉപവാസം, വർജന, ഞായറാഴ്ച ഒഴിച്ചുള്ള തിരുന്നാളുകൾ എന്നിവയെ സംബന്ധിച്ച് നിലവിലുള്ള ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണ്.
19. വി. കുർബ്ബാന താക്സ , ശഹീമോനമസ്ക്കാരം (യാമപ്രാർത്ഥനകൾ), കൂദാശക്രമങ്ങൾ ഇവകൾ അവയുടെ പരിഷ്കരണ ത്തിനു സ്വീകരിച്ച അടിസ്ഥാനങ്ങളുടെ വിശദരൂപങ്ങളോടുകൂടി പരി. സിംഹാസനത്തിന്റെ പരിശോധനയ്ക്കായി സമർപ്പിക്കപ്പെടുന്നതിനുള്ള ജോലി മെത്രാന്മാർക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്നു.

20. അവസാനമായി, മലങ്കര റീത്തിലുള്ള എല്ലാ വൈദികരും മീശ വളർത്തണമെന്നുള്ള നിർദ്ദേശം വീണ്ടും ഊന്നിപ്പറയേണ്ടതായി ട്ടാണിരിക്കുന്നത്. ഗൗരവമായ കാരണങ്ങളെ പരിഗണിച്ച് ഇതിൽ നിന്നും വൈദികരെ ഒഴിവാക്കുവാനുള്ള അധികാരം മെത്രാനുണ്ടായി രിക്കുന്നതാണു്.

റോമാ,

പൗരസ്ത്യ തിരുസംഘം ആഫീസ്, 1957 ഫെബ്രുവരി 25.

True Translation

13-5-1957.

+Benedict Mar Gregorios Archbishop of Trivandrum.
+Zacharias Mar Athanasios
Bishop of Tiruvalla

Comments